Sunday, September 16, 2012


                                
                                  ഉരുള്‍പൊട്ടല്‍ എന്ത്, എങ്ങിനെ?
       കേരളത്തില്‍  പശ്ചിമഘട്ടത്തിലെ വിവിധ മലഞ്ചെരുവുകളില്‍  മിക്കവാറും എല്ലാ മഴക്കാലങ്ങളിലും ചെറുതും വലുതുമായ ഉരുള്‍പൊട്ടലുകളുണ്ടായി വലിയ നാശനഷ്ടങ്ങളുണ്ടാവുന്നതായി നമുക്കറിയാം.  മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2012 ല്‍, പ്രത്യേകിച്ച് ആഗസ്റ്റ് മാസത്തില്‍ ഉണ്ടായ ഉരുള്‍ പൊട്ടലുകളുടെ എണ്ണത്തിലും, ശക്തിയിലും, സ്ഥലങ്ങളിലും വര്‍ദ്ധനവുണ്ടായത് പരക്കെ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.   എന്താണ് ഉരുള്‍പൊട്ടല്‍?  ഈ പ്രകൃതി പ്രതിഭാസം മുന്‍കൂട്ടി കാണാനും നിയന്ത്രിക്കാനും സാധിക്കുന്നതാണോ? ഇത്തരം ആലോചനകളിലേക്ക്  പോകുന്നതിന് മുമ്പ് ഉരുള്‍ പൊട്ടല്‍ എന്ന ഭൗതിക പ്രക്രിയ ഉരുത്തിരിഞ്ഞുവരുന്ന കാരണങ്ങളെപ്പറ്റി വിശകലനം ചെയ്യേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇത്തരം കാര്യങ്ങലെക്കുറിച്ചുള്ള ഗവേഷണങ്ങളും പഠനപ്രവര്‍ത്തനങ്ങളും ഇത്രയും കാലമായി കാര്യമായ പുരോഗതിയിലെത്തിയില്ലെന്ന് കരുതേണ്ടിയിരിക്കുന്നു.  മാത്രമല്ല, അപ്രസക്തവും അശാസ്ത്രീയവുമായ ചില പ്രസ്താവനകള്‍ ശാസ്ത്രീയമെന്ന രീതിയില്‍ പ്രചരിക്കുന്നത് നിരാശാജനകവുമാണ്.
       മണ്‍സൂണ്‍ കാലത്താണ് സാധാരണയായി ഉരുള്‍ പൊട്ടല്‍ സംഭവിക്കുന്നതായി കണ്ടുവരുന്നത്.  അതായത് മഴക്കാലക്ക്.  അതുകൊണ്ട് ഇതിന് മഴ മേഘങ്ങളുമായുള്ള ബന്ധം പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല.  ആ ബന്ധം എന്താണെന്നും എങ്ങിനെയൊക്കെ ആയിരിക്കാമെന്നും നമുക്ക് ആലോചിക്കാവുന്നതാണ്.  മഴ ഒരത്ഭുതകരമായ ഒരു ഭൗതിക പ്രവര്‍ത്തനമാണ്.  വ്യത്യസ്തങ്ങളായ അനേകം തരത്തിലുള്ള മേഘങ്ങളുണ്ടെങ്കിലും എല്ലാ മേഘങ്ങളും മഴയായിത്തീരുന്നില്ല.  മേഘത്തില്‍ തണുത്ത കാറ്റടിക്കുമ്പോള്‍ഉണ്ടാവുന്ന ജലകണങ്ങള്‍ ഒന്നിച്ചു ചേര്‍ന്ന് മഴയായി പെയ്യുന്നുവെന്ന ലഘുവായ ഒരു പ്രവര്‍ത്തനമല്ല മഴ.  വളരെ സങ്കീര്‍ണ്ണമായ ഒരു കൂട്ടം ഭൗതിക പ്രവര്‍ത്തനങ്ങള്‍ മേഘങ്ങള്‍ക്കുള്ളില്‍ ചിട്ടയായി നടക്കുമ്പോഴാണ് മഴയുണ്ടാവാനുള്ള സാഹചര്യം ഒരുങ്ങുന്നത്.
      മണ്‍സൂണ്‍  കാലത്തോ, ന്യൂന മര്‍ദ്ദങ്ങളുണ്ടാവുന്ന  സ്ഥലഭേദമനുസരിച്ചോ നിരന്തരമായി എത്തപ്പെടുന്ന  മേഘശകലങ്ങള്‍, പലവിധ കാരണങ്ങള്‍ കൊണ്ട് അവയുടെ സഞ്ചാരവേഗം കുറയുകയും അന്തരീക്ഷത്തില്‍ ഏതെങ്കിലും ഒരു സ്ഥലത്ത് കേന്ദ്രീകരിക്കപ്പെടാന്‍ ഇടവരികയും ചെയ്യുന്നു.  ആപേക്ഷികമായി വേഗതകുറഞ്ഞ മേഘശകലങ്ങള്‍ ഒരുമിച്ചുകൂടിയും, പിന്നീട് വരുന്ന മേഘങ്ങളെ തടുത്തു നിര്‍ത്തിയും വലിയൊരു മേഘസഞ്ചയമായി രൂപം പ്രാപിക്കുന്നു. ആകാശമേലാപ്പില്‍ കാര്‍മേഘം നാലുഭാഗത്തും പരന്നുകിടക്കുന്നതായി നമുക്കു തോന്നുന്ന ഘട്ടമാവുമ്പോഴേക്കും  മേഘങ്ങള്‍  ജല ബാഷ്പത്തിന്റെ വലിയൊരു ഗോളാവസ്ഥയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടാവും.  ഒരു പക്ഷെ നിരീക്ഷകരായ നമ്മളടക്കം ഈ നീരാവി ഗോളത്തിനുള്ളിലായിരിക്കാം.  ജലബാഷ്പ കണികകളുടെ പരസ്പരാകര്‍ണവും അതനുസരിച്ചുള്ള ക്രമീകരണങ്ങളും മൂലമാണ്  ജലബാഷ്പസാന്ദ്രീകൃതമായ  ഇത്തരം ഒരു കുമിള രൂപപ്പെട്ടുവരുന്നത്. ബാഷ്പ കണങ്ങളുടെ  ഈ പരസ്പരാകര്‍ഷണം കുമിളയ്ക്കകത്ത് ശക്തമായ ബലത്തിന്റെ ചാലുകള്‍ (Chain of force) ഉണ്ടാക്കുന്നു. ഇങ്ങനെയുള്ള അനേകം ചാലുകള്‍ കുമിളയ്ക്കകത്ത് ഝടുതിയില്‍ത്തന്നെ ഉണ്ടായിത്തീരുകയും അതിന്റെ പരിണിതഫലമായി സ്വാഭാവികമായും ഒരു കേന്ദ്രസ്ഥാനം (ന്യൂക്ലിയസ്) ഉരുത്തിരിഞ്ഞുവരികയും ചെയ്യുന്നു. എല്ലാ ബല ചാലുകളും ന്യൂക്ലിയസ്സിലേക്ക് വഴി തുറക്കുന്നതോടുകൂടി കേന്ദ്രം സജീവമാവുകയും  വ്യവസ്ഥയൊട്ടാകെ നിയന്ത്രണ വിധേയമാവുകയും ചെയ്യുന്നു.  ഇതോടൊപ്പംതന്നെ മൊത്തം വ്യവസ്ഥയെ താപസംതുലനാവസ്ഥയിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനവും നടക്കുന്നു. വ്യവസ്ഥയുടെ എല്ലാഭാഗങ്ങളിലും താപാവസ്ഥ ഒരുപോലെയാകുമ്പോ ഴാണ് ന്യൂക്ലിയസ്സ് ശക്തമാവുക.  താപവ്യത്യാസങ്ങള്‍, താപ-ഗതിക നിയമപ്രകാരമുള്ള കൊടുക്കല്‍ വാങ്ങലിലൂടെയോ, ഉയര്‍ന്ന താപവ്യത്യാസങ്ങള്‍ ഇലക്‌ട്രോണിക്ക് പള്‍സിലൂടെയോ(മിന്നല്‍) പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കും. ക്രമാനുഗതവും പരസ്പര ബന്ധിതവുമായ ഇത്തരം ഒട്ടേറെ ഭൗതിക പ്രവര്‍ത്തനങ്ങളുടടെ ഫലമായി  വ്യവസ്ഥയാകെത്തന്നെ  താപസംതുലനാവസ്ഥയില്‍  എത്തിപ്പെടുന്നു.  വളരെ നേര്‍ത്ത ഒരു സമയത്തേക്ക് ബലചാലുകള്‍ സജീവമാവുകയും ന്യൂക്ലിയസ്സിലേക്ക്  എല്ലാ ബലങ്ങളും ആവാഹിക്കപ്പെടുകയും, അതുവഴി മേഘ സഞ്ചയമാകെത്തന്നെ ഉള്ളിലെക്ക് ശക്തിയായി വലിച്ചടുപ്പിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു.  മേഘ സഞ്ചയത്തിന്റെ വലിപ്പവും സാന്ദ്രതയുമനുസരിച്ച് വലിച്ചടുപ്പിക്കലിന്റെ ശക്തി കൂടുകയോ കുറയുകയോ ചെയ്‌തേക്കാം.  വലിച്ചടുപ്പിക്കല്‍  പുരോഗമിക്കുന്തോറും, ജലബാഷ്പ കണങ്ങള്‍ ഞെങ്ങി ഞെരുങ്ങി ജലകണങ്ങളായി  പരിണമിച്ച് മഴയായി തെറിച്ച് വീഴുന്നു.  ഒരു വലിയ മേഘ സഞ്ചയത്തിന്റെ എല്ലാ പ്രദേശത്തും ഈ പ്രക്രിയ ഒരേ തോതില്‍ തന്നെ നടക്കുന്നതിനാല്‍ സമാന സ്വഭാവമുള്ളതും, ഒരേ വലിപ്പമുള്ളതുമായ ജലത്തുള്ളികള്‍ താഴേക്ക് പതിച്ച് ആ പ്രദേശത്ത് മഴ പെയ്യുകയും ചെയ്യുന്നു.  ഒരു പ്രദേശത്ത് രൂപീകൃതമാവുന്ന മഴമേഘ ഗോളങ്ങള്‍ക്ക് പരമാവധി 5-6 കിലോമീറ്റര്‍ ചുറ്റളവായിരിക്കും സാധാരണ ഉണ്ടാവുക.  മഴക്കാലങ്ങളില്‍  അന്തരീക്ഷത്തില്‍ നിരനിരയായി ധാരാളം മഴമേഘ ഗോളങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ അവയുടെ വലിപ്പവും സാന്ദ്രതയുമനുസരിച്ച് വ്യത്യസ്ത രീതികളില്‍ മഴ പെയ്യിക്കുന്നു. മഴയുണ്ടാവുന്നതിന്  മേല്‍പറഞ്ഞവ കൂടാതെ മറ്റനേകം അനുബന്ധ സാഹചര്യങ്ങള്‍ കൂടി ഒത്തിണങ്ങി വരേണ്ടതുണ്ട്. ഇത്തരം പ്രവര്‍നങ്ങള്‍ ക്രമാനുഗതമായി നടക്കാനിടയില്ലാത്ത അവസ്ഥയാണെങ്കില്‍ മഴയുണ്ടാവുന്നില്ല.  ഒരു നിശ്ചിത അളവില്‍ സാന്ദ്രതയിലെത്തിയില്ലെങ്കിലോ, വ്യവസ്ഥയ്ക്കകത്ത്  താപവ്യതിയാനമുണ്ടായി താപസംതുലന പ്രവര്‍ത്തനം നടക്കാതിരിക്കുന്ന സ്ഹചര്യത്തിലോ മഴ രൂപീകരിക്കാനാവാതെ മേഘങ്ങള്‍ ചിതറിപ്പോകുന്നു.
        മണ്‍സൂണ്‍ മേഘങ്ങള്‍ ആവശ്യാനുസരണം ഉണ്ടായിട്ടും മഴ രൂപപ്പെട്ടുവരാത്ത അവസ്ഥ 2012 മണ്‍സൂണ്‍ കാലത്ത് നമ്മള്‍ കണ്ടതാണ്.  സൂര്യനില്‍ ഈ വര്‍ഷം അത്യപൂര്‍വ്വമായ പ്രക്ഷുബ്ധാവസ്ഥയും ആളലും (Sun flair) ഉള്ളതായും സൗരവാതം പോലുള്ള അപകടകാരികളായ വികിരണങ്ങള്‍ ഭൂമിയിലേക്ക് പോലും എത്തിപ്പെടാന്‍ സാദ്ധ്യതയുള്ള തായും കരുതപ്പെടുന്നു.  ഇത്തരം വികിരണത്തില്‍ ഉള്‍പ്പെടാനിടയുള്ള ഇന്‍ഫ്രാ റെഡ് ഗണത്തില്‍ പെട്ട രശ്മികള്‍ക്ക് മേഘത്തെ നേരിട്ട് ചൂടുപിടിപ്പിക്കാന്‍ കഴിയും.  പതിവില്‍ കൂടുതല്‍ സൗരോര്‍ജ്ജം പ്രവഹിച്ചതുമൂലം ഭൂമിയില്‍ ഹരിതഗൃഹ പ്രഭാവം മൂലമുള്ള ഊഷ്മാവിനും ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളതായും വിലയിരുത്തുന്നു.  ജൂണ്‍-ജൂലൈ മാസങ്ങളില്‍ മുകളില്‍നിന്നും താഴെ നിന്നുമുള്ള അമിതമായ താപ പ്രവാഹം മൂലം മേഘങ്ങളില്‍ താപസംതുലന പ്രവര്‍ത്തനം നടത്താനാവാതെ പോയതുകൊണ്ടാവണം നിരന്നുനിന്നിരുന്ന മേഘങ്ങളില്‍ നിന്നു പോലും മഴ ലഭിക്കാ തെ പോയത് എന്നു കരുതാവുന്നതാണ്.  2012 ഓഗസ്റ്റ് മാസത്തോടുകൂടി സൂര്യന്റെ രോഷാഗ്നി തെല്ലൊന്നടങ്ങുകയും ഭൂമിയുമായി സൂര്യന്റെ അകലം വര്‍ദ്ധിക്കുകയും ചെയ്തതിനാല്‍ (ആയിരിക്കണം) മണ്‍സൂണ്‍ ശിഷ്ട മേഘങ്ങള്‍ ഒത്തു ചേര്‍ന്ന് മഴ പെയ്യാനുള്ള സാഹചര്യമുണ്ടായിട്ടുള്ളത്.  ഒക്‌ടോബര്‍ മാസത്തോടുകൂടി സൂര്യന്‍ വീണ്ടും ഭൂമിക്ക് സമീപത്തേക്ക് തന്നെ വരാന്‍ സാദ്ധ്യതയുള്ളതിനാല്‍ തുലാവര്‍ഷവും പാളിപ്പോകാനാണ് സാദ്ധ്യത; സൂര്യനിലെ താപ നില സാധാരണ നിലയിലേക്കുതന്നെ വരികയാണെങ്കില്‍ പതിവ് കാലാവസ്ഥ തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
       ഉരുള്‍ പൊട്ടല്‍ നടക്കുന്നത് സാധരണ മലഞ്ചെരുവുകളിലും മലമടക്കുകളിലുമാണ്.  സാന്ദ്രതകൂടിയ മേഘങ്ങള്‍ മലമടക്കുകളിലെത്തുമ്പോള്‍, അത്തരം ചെരിഞ്ഞ പശ്ചാത്തലത്തില്‍ പൊതുവെ കണ്ടുവരുന്ന നേരിയ ചുഴലിക്കാറ്റിന്റെ അകമ്പടിയോടെ കൂമ്പാരന്‍ സ്വഭാവമുള്ള മേഘമായി പിണമിക്കുന്നു.  ഭൂമിയുടെ ഉപരിതലം തൊട്ട് കിലോമീറ്ററുകളോളം ഉയരത്തിലെത്താവുന്ന ഇത്തരം മേഘസഞ്ചയത്തിന് ശക്തമായ ന്യൂക്ലിയസ്സാണ് ഉണ്ടാവുക.  (ഇത് ഭൂമിയെ തൊട്ട് തന്നെ ചുറ്റിത്തിരിയുന്നതിനാല്‍ വലിയതരം വസ്തുക്കള്‍ പോലും മേഘത്തിനകത്തേക്ക് പൊങ്ങിപ്പോയേക്കാം.  അമേരിക്കയിലും മറ്റും ഇതിലേക്കാള്‍ ഭീമാകാരമായ വകഭേദങ്ങള്‍ കണ്ടുവരുന്നു)  ശക്തമായ ഇടിമിന്നല്‍ ഇതിന്റെ പ്രത്യേകതയാണ്.  ഇത്തരം മേഘ ഉരുളകള്‍ അനുകൂല സാഹചര്യത്തില്‍ പെട്ടെന്ന് ചുരുങ്ങുകയും വെള്ളത്തിന്റേയോ മഞ്ഞുകട്ടയുടേയോ വലിയൊരു സ്തൂപം തന്നെ രൂപം കൊള്ളുകയും മണ്ണിലേക്ക് ഊക്കോടെ അമര്‍ന്നടിയുകയും ചെയ്യുന്നു.  ഇത്രയും ഭാരമേറിയതും  അതിഭീമമായ സ്ഥാനിക ഊര്‍ജ്ജമുള്ളതുമായ ഒരു വസ്തു പൊടുന്നനെ ഭൂമിയില്‍ പതിച്ചാല്‍ മലയായാലും കുന്നായാലും അവ ചിതറിത്തെറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.  ഭൂമിയില്‍ വലിയൊരു ഗര്‍ത്തം തന്നെ രൂപപ്പെടാനിടയുണ്ട്.  ഉരുള്‍പൊട്ടല്‍ നിയന്ത്രിക്കാന്‍ ഭൂമിയില്‍ നിന്നുള്ള ഒരു ക്രമീകരണങ്ങളും ഫലവത്താകാനിടയില്ല.   മലമടക്കുകളില്‍ കൂമ്പാരന്‍ മേഘങ്ങള്‍ രൂപീകൃതമാവുന്നത് നിരീക്ഷിക്കാനാവുമെങ്കില്‍ അവയുടെ താപസംതുലനാവസ്ഥയില്‍ കാര്യമായ മാറ്റം വരുത്തുന്ന തരത്തില്‍, മേഘങ്ങള്‍ക്കകത്തേക്ക് തുളച്ചുകയറി വലിയ സ്‌ഫോടനം സൃഷ്ടിക്കാന്‍ കഴിയുമെങ്കില്‍(!) തല്‍ക്കാലം അപകടത്തിന്റെ തോത് കുറക്കാന്‍ കഴിഞ്ഞേക്കാം.
( അഭിപ്രായങ്ങള്‍ അിറയിക്കുക)
                                              കെ.പി.രവിന്ദ്രന്‍, മയൂഖം, അന്നൂര്‍, പയ്യന്നൂര്‍,670 307,  ph: 9947751054
                                                  26.08.2012



1 comment:

  1. Baccarat in Vegas | Five Card Poker - FBCasino
    A few minutes into the game of 바카라 Baccarat, you may choegocasino encounter three distinct options: Spades, Jokers, 바카라 사이트 Baccarat. You may play this game in Vegas, as your

    ReplyDelete